
7.5 മില്യൺ ദിനാർ പണമിടപാട് കേസ്: കുവൈത്തി വനിതയെ വെറുതെവിട്ടു
കുവൈറ്റ് സിറ്റി: ഏകദേശം 7.5 മില്യൺ കുവൈത്തി ദിനാറിന്റെ അനധികൃത പണമിടപാട് ആരോപണമുണ്ടായ കേസിൽ ഒരു കുവൈത്തി വനിതയെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി വെറുതെവിട്ടു. അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകൾ, രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളിൽനിന്നാണ് അവരെ ഒഴിവാക്കിയത്. ആരോപണങ്ങൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്നും തന്റെ കക്ഷിക്ക് കേസുമായി ബന്ധമില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കുറ്റം തെളിഞ്ഞ കേസിലെ മറ്റ് രണ്ടുപേർക്ക് പത്ത് വർഷം വീതം കഠിനതടവും പിഴയും കോടതി വിധിച്ചു.