
പ്രത്യേക എഫ്‌സിഎൻആർ പദ്ധതിക്ക് പ്രവാസികളിൽനിന്ന് മികച്ച പ്രതികരണം
റിസർവ് ബാങ്കിന്റെ പ്രത്യേക എഫ്‌സിഎൻആർ ആനുകൂല്യപദ്ധതിയിലൂടെ ജൂൺ എട്ടുമുതൽ ജൂലൈ 17 വരെ 17.41 ബില്യൺ ഡോളറിന്റെ പ്രവാസി നിക്ഷേപം ഇന്ത്യൻ ബാങ്കുകളിലെത്തിയതായി റിപ്പോർട്ട്. ഉയർന്ന പലിശയും വിദേശനാണ്യ വിനിമയത്തിലെ ഹെഡ്ജിങ് ചെലവ് റിസർവ് ബാങ്ക് വഹിക്കുന്നതുമാണ് പദ്ധതിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിച്ചതെന്നാണ് വിലയിരുത്തൽ. വിദേശനാണ്യശേഖരം ശക്തിപ്പെടുത്താനും ബാങ്കുകളുടെ ഡോളർ ലഭ്യത മെച്ചപ്പെടുത്താനും പദ്ധതി സഹായിച്ചതായും സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.